HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361

ഗണിതവും ശാസ്ത്രവും ഇന്ദ്രജാലത്തിലൂടെ കുട്ടികളിലേയ്ക്ക്; സംസ്ഥാനത്താദ്യമായി ഓറിയൻേറഷൻക്ലാസ് ഇന്നു മുതൽമാജിക് പ്ലാനറ്റിൽ

തിരുവനന്തപുരം: മാജിക് പ്ലാനറ്റും സർ ശിക്ഷാ അഭിയാനും സംയുക്തമായി അദ്ധ്യാപകർക്കായി സംഘടിപ്പിക്കുന്ന ഓറിയൻേറഷൻക്ലാസ് ഇന്നാരംഭിക്കും. കഴക്കൂട്ടത്തു മാജിക് പ്ലാനറ്റിലാണ് ക്ലാസുകൾ‍. കുട്ടികളിൽശാസ്ത്ര-ഗണിതശാസ്ത്ര താൽപ്പര്യം വർധിപ്പിക്കുന്നതിന് ഇന്ദ്രജാലം ഒരുപകരണമാക്കുക എന്ന ലക്ഷ്യത്തോടെയാണു ക്ലാസ് സംഘടിപ്പിക്കുന്നത്. ആദ്യമായാണ് പാഠ്യവിഷയങ്ങളും ഇന്ദ്രജാലവും സമന്വയിപ്പിച്ചുകൊണ്ട് ഒരു പദ്ധതിക്ക് തുടക്കമാകുന്നത്. ചടങ്ങിൽഗണിതവും ശാസ്ത്രവും കുട്ടികളുടെ ഇഷ്ടവിഷയങ്ങളാക്കുന്നതിനും ഇന്ദ്രജാലത്തിൻെറ അകമ്പടിയോടെ പരീക്ഷിച്ച്മനസ്സിലാക്കുന്നതിനുമായി മാജിക് പ്ലാനറ്റ് തയ്യാറാക്കിയിരിക്കുന്ന എഡ്യൂക്കേഷണൽസയൻസ് മാജിക് കിറ്റിൻെറ വിതരണം നടക്കും.
കിറ്റിനുള്ളിൽഗണിതവും ശാസ്ത്രവും കുട്ടികൾക്ക് വളരെ അനായാസം മനസ്സിലാക്കുവാൻസാധിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളും അവ എങ്ങനെ ചെയ്യണമെന്ന നിർദ്ദേശമടങ്ങിയ കൈപ്പുസ്തകവും ക്രമീകരിച്ചിട്ടുണ്ട്. ഏറെ നാളത്തെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമൊടുവിൽഗണിതത്തിലെയും ശാസ്ത്രത്തിലെയും പാഠ്യവസ്തുതകൾഇന്ദ്രജാലവുമായി ബന്ധിപ്പിച്ച്അവ പരീക്ഷിച്ച്ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചതെന്നു മാജിക് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർഗോപിനാഥ് മുതുകാട് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ